എം പ്രശാന്ത്
ന്യൂഡൽഹി: കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ നിർദേശങ്ങളിൽ ആശങ്ക അറിയിക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനെയും കാണാനാകാതെ മടങ്ങി. പ്രധാനമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയതുകൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ചൊവ്വാഴ്ച പാർലമെന്റിൽ മുൻ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ 129-ാം ജന്മവാർഷിക ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി എട്ടാമത് ഏഷ്യ വാതക പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയുംചെയ്തു. പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാകട്ടെ ഡൽഹിയിലില്ല. ഇരുവരെയും കണ്ട് ആശങ്ക അറിയിക്കുമെന്നു പറഞ്ഞാണ് തിങ്കളാഴ്ച ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് പോയ മുഖ്യമന്ത്രി ചൊവ്വാഴ്ച വീണ്ടും എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. വൈകിട്ട് നാലരയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമൊത്തുള്ള സംഘടനാ ചർച്ചയും തീരുമാനിച്ചു. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. രാഹുലുമായി കൂടിക്കാഴ്ച നീളാൻ സാധ്യതയുള്ളതുകൊണ്ടാണ് സമയം മാറ്റിയതെന്നായിരുന്നു വിശദീകരണം. സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാൻ എത്തിയ മുഖ്യമന്ത്രി രാഹുലുമായുള്ള സംഘടനാ ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകിയത്.
എന്നാൽ, കൂടിക്കാഴ്ചയുടെ സമയം ആറേമുക്കാലിലേക്ക് മാറ്റണമെന്ന ആവശ്യം പിഎംഒ നിരാകരിച്ചു. പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയെന്നും അതുകൊണ്ട് കൂടിക്കാഴ്ച നടക്കില്ലെന്നും പിഎംഒ അറിയിക്കുകയായിരുന്നു. രാഹുലുമായുള്ള മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കൂടിക്കാഴ്ച അഞ്ചരയോടെ അവസാനിക്കുകയും ചെയ്തു.
രാഹുലിനെ കണ്ടശേഷം പ്രധാനമന്ത്രിയെ കാണാൻ സാധിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രി എന്തുകൊണ്ട് സമയം നീട്ടിച്ചോദിച്ചുവെന്നത് വ്യക്തമല്ല.
പ്രധാനമന്ത്രിയെ കാണാനായില്ലെങ്കിലും എല്ലാ വിഷയങ്ങളും വിശദമാക്കുന്ന കുറിപ്പ് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിച്ചിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്ക, റബർ വിലയിടിവ്, ഭക്ഷ്യധാന്യ ക്വോട്ട വർധിപ്പിക്കൽ, ഫാക്ട് പുനരുജ്ജീവന പാക്കേജിന് എത്രയുംവേഗം അംഗീകാരം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിക്ക് എഴുതിനൽകിയത്.
ന്യൂഡൽഹി: കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ നിർദേശങ്ങളിൽ ആശങ്ക അറിയിക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനെയും കാണാനാകാതെ മടങ്ങി. പ്രധാനമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയതുകൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ചൊവ്വാഴ്ച പാർലമെന്റിൽ മുൻ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ 129-ാം ജന്മവാർഷിക ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി എട്ടാമത് ഏഷ്യ വാതക പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയുംചെയ്തു. പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാകട്ടെ ഡൽഹിയിലില്ല. ഇരുവരെയും കണ്ട് ആശങ്ക അറിയിക്കുമെന്നു പറഞ്ഞാണ് തിങ്കളാഴ്ച ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് പോയ മുഖ്യമന്ത്രി ചൊവ്വാഴ്ച വീണ്ടും എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. വൈകിട്ട് നാലരയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമൊത്തുള്ള സംഘടനാ ചർച്ചയും തീരുമാനിച്ചു. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. രാഹുലുമായി കൂടിക്കാഴ്ച നീളാൻ സാധ്യതയുള്ളതുകൊണ്ടാണ് സമയം മാറ്റിയതെന്നായിരുന്നു വിശദീകരണം. സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാൻ എത്തിയ മുഖ്യമന്ത്രി രാഹുലുമായുള്ള സംഘടനാ ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകിയത്.
എന്നാൽ, കൂടിക്കാഴ്ചയുടെ സമയം ആറേമുക്കാലിലേക്ക് മാറ്റണമെന്ന ആവശ്യം പിഎംഒ നിരാകരിച്ചു. പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയെന്നും അതുകൊണ്ട് കൂടിക്കാഴ്ച നടക്കില്ലെന്നും പിഎംഒ അറിയിക്കുകയായിരുന്നു. രാഹുലുമായുള്ള മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കൂടിക്കാഴ്ച അഞ്ചരയോടെ അവസാനിക്കുകയും ചെയ്തു.
രാഹുലിനെ കണ്ടശേഷം പ്രധാനമന്ത്രിയെ കാണാൻ സാധിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രി എന്തുകൊണ്ട് സമയം നീട്ടിച്ചോദിച്ചുവെന്നത് വ്യക്തമല്ല.
പ്രധാനമന്ത്രിയെ കാണാനായില്ലെങ്കിലും എല്ലാ വിഷയങ്ങളും വിശദമാക്കുന്ന കുറിപ്പ് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിച്ചിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്ക, റബർ വിലയിടിവ്, ഭക്ഷ്യധാന്യ ക്വോട്ട വർധിപ്പിക്കൽ, ഫാക്ട് പുനരുജ്ജീവന പാക്കേജിന് എത്രയുംവേഗം അംഗീകാരം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിക്ക് എഴുതിനൽകിയത്.
0 comments :
Post a Comment