ആർ എസ് ബാബു
തിരു: തിരുവഞ്ചൂർ രാധാകൃഷ്ണനെ നീക്കി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് വീണ്ടും രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി കെ സുധാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് തിരുവഞ്ചൂരിനെതിരെ പരസ്യമായ പടനീക്കം തുടങ്ങി.
ചെന്നിത്തല മന്ത്രിയായാൽ ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കെപിസിസി പ്രസിഡന്റുസ്ഥാനം തനിക്ക് ലഭിക്കുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. കോഴിക്കോട് ജയിലിലെ ഫേസ്ബുക്ക് വിവാദം മറയാക്കിയാണ് തിരുവഞ്ചൂരിനെ നീക്കാൻ ഐ ഗ്രൂപ്പ് കലാപം അഴിച്ചുവിട്ടത്. ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് ജയിൽ സന്ദർശനത്തിനുപിന്നാലെ കണ്ണൂരിൽ യൂത്ത്‌കോൺഗ്രസുകാരും തൃശൂരിൽ കെഎസ്‌യുക്കാരും തിരുവഞ്ചൂരിന്റെ കോലം കത്തിച്ചു. മന്ത്രിയെ ഊളമ്പാറയിൽ ചികിത്സിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും ആവശ്യപ്പെട്ടു.
എന്നാൽ, ഐ ഗ്രൂപ്പിന്റെ ആക്ഷേപങ്ങൾക്ക് ശക്തമായി തിരുവഞ്ചൂരും തിരിച്ചടിച്ചു. തിരുവഞ്ചൂരിനെ അൽപ്പനെന്ന് കെ സുധാകരൻ പഴിച്ചപ്പോൾ, ആ വിളി സുധാകരനാണ് യോജിക്കുന്നതെന്ന് ഭംഗ്യന്തരേണ തിരുവഞ്ചൂർ പ്രതികരിച്ചു. തിരുവഞ്ചൂരിനെ മാറ്റണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതിനുപിന്നാലെ എഐസിസിക്ക് ഫാക്‌സും അയച്ചു. ഇതേകാര്യത്തിനായി കെ സുധാകരനും വാർത്താസമ്മേളനം നടത്തി. കെപിസിസി പുനഃസംഘടനാവിഷയത്തിൽ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഡൽഹിയിലുള്ള വേളയിൽതന്നെ ആഭ്യന്തരമന്ത്രിയെ നീക്കാനുള്ള കലഹം കെട്ടഴിച്ചുവിട്ടത് ഐ ഗ്രൂപ്പിന്റെ സംഘടിതനീക്കമാണ്. തിരുവഞ്ചൂരിനെതിരെ ചെന്നിത്തലതന്നെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് തിങ്കളാഴ്ച ആഞ്ഞടിച്ചപ്പോൾ, സ്ഥാനമോഹികൾ നിരാശകൊണ്ട് പലതും പറയുമെന്നായിരുന്നു തിരുവഞ്ചൂർ പ്രതികരിച്ചത്. ഇതോടെ മന്ത്രിമാരടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ ആശയവിനിമയം നടത്തുകയും തിരുവഞ്ചൂരിനെ താഴെയിറക്കാനുള്ള നീക്കം ശക്തമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ പിൻബലത്തിലാണ് തിരുവഞ്ചൂരിനെതിരെ സുധാകരനും മറ്റും ആഞ്ഞടിച്ചതും കോലം കത്തിച്ചതും.
ആഭ്യന്തരമന്ത്രിയെപ്പറ്റി ചെന്നിത്തല ഡൽഹിയിലെ നേതാക്കളോട് പരാതിയും പറഞ്ഞു. എന്നാൽ, തന്നെ മന്ത്രിയാക്കിയവർ പറഞ്ഞാൽമാത്രം സ്ഥാനം ഒഴിയുമെന്നാണ് തിരുവഞ്ചൂർ വ്യക്തമാക്കിയത്. ഇതിനെ ഉമ്മൻചാണ്ടിയും പിന്തുണച്ചു. മന്ത്രിയെ നിശ്ചയിക്കുന്നതിനും വകുപ്പ് നൽകുന്നതിനും കോൺഗ്രസിൽ ചില രീതികളുണ്ടെന്നാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ പറഞ്ഞത്. ചില കാര്യങ്ങളിൽ അകൽച്ചയുണ്ടെങ്കിലും തിരുവഞ്ചൂരിനെ അപ്പാടെ തള്ളാൻ ഉമ്മൻചാണ്ടി തയ്യാറല്ല. സോളാർ കേസിലടക്കം ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ പൊലീസിനെ വരുതിയിൽ നിർത്തിയത് തിരുവഞ്ചൂരാണ്.
കോൺഗ്രസിലെ കലഹം മൂർച്ഛിക്കുന്നതിൽ മുസ്ലിംലീഗ്, കേരളകോൺഗ്രസ് എം തുടങ്ങിയ ഘടകകക്ഷികൾ തികഞ്ഞ അതൃപ്തിയിലാണ്. കസ്തൂരിരംഗൻ ശുപാർശ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം മരവിപ്പിക്കാനുള്ള ഒരു നടപടിയും ഇല്ലാത്തതിലും ഇക്കാര്യത്തിൽ ഡൽഹിയിൽ പോയി ഉമ്മൻചാണ്ടി കളിക്കുന്ന പൊറാട്ടുനാടകങ്ങളിലും കെ എം മാണി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രതിഷേധമുണ്ട്.
തിരു: തിരുവഞ്ചൂർ രാധാകൃഷ്ണനെ നീക്കി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് വീണ്ടും രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി കെ സുധാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് തിരുവഞ്ചൂരിനെതിരെ പരസ്യമായ പടനീക്കം തുടങ്ങി.
ചെന്നിത്തല മന്ത്രിയായാൽ ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കെപിസിസി പ്രസിഡന്റുസ്ഥാനം തനിക്ക് ലഭിക്കുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. കോഴിക്കോട് ജയിലിലെ ഫേസ്ബുക്ക് വിവാദം മറയാക്കിയാണ് തിരുവഞ്ചൂരിനെ നീക്കാൻ ഐ ഗ്രൂപ്പ് കലാപം അഴിച്ചുവിട്ടത്. ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് ജയിൽ സന്ദർശനത്തിനുപിന്നാലെ കണ്ണൂരിൽ യൂത്ത്‌കോൺഗ്രസുകാരും തൃശൂരിൽ കെഎസ്‌യുക്കാരും തിരുവഞ്ചൂരിന്റെ കോലം കത്തിച്ചു. മന്ത്രിയെ ഊളമ്പാറയിൽ ചികിത്സിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും ആവശ്യപ്പെട്ടു.
എന്നാൽ, ഐ ഗ്രൂപ്പിന്റെ ആക്ഷേപങ്ങൾക്ക് ശക്തമായി തിരുവഞ്ചൂരും തിരിച്ചടിച്ചു. തിരുവഞ്ചൂരിനെ അൽപ്പനെന്ന് കെ സുധാകരൻ പഴിച്ചപ്പോൾ, ആ വിളി സുധാകരനാണ് യോജിക്കുന്നതെന്ന് ഭംഗ്യന്തരേണ തിരുവഞ്ചൂർ പ്രതികരിച്ചു. തിരുവഞ്ചൂരിനെ മാറ്റണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതിനുപിന്നാലെ എഐസിസിക്ക് ഫാക്‌സും അയച്ചു. ഇതേകാര്യത്തിനായി കെ സുധാകരനും വാർത്താസമ്മേളനം നടത്തി. കെപിസിസി പുനഃസംഘടനാവിഷയത്തിൽ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഡൽഹിയിലുള്ള വേളയിൽതന്നെ ആഭ്യന്തരമന്ത്രിയെ നീക്കാനുള്ള കലഹം കെട്ടഴിച്ചുവിട്ടത് ഐ ഗ്രൂപ്പിന്റെ സംഘടിതനീക്കമാണ്. തിരുവഞ്ചൂരിനെതിരെ ചെന്നിത്തലതന്നെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് തിങ്കളാഴ്ച ആഞ്ഞടിച്ചപ്പോൾ, സ്ഥാനമോഹികൾ നിരാശകൊണ്ട് പലതും പറയുമെന്നായിരുന്നു തിരുവഞ്ചൂർ പ്രതികരിച്ചത്. ഇതോടെ മന്ത്രിമാരടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ ആശയവിനിമയം നടത്തുകയും തിരുവഞ്ചൂരിനെ താഴെയിറക്കാനുള്ള നീക്കം ശക്തമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ പിൻബലത്തിലാണ് തിരുവഞ്ചൂരിനെതിരെ സുധാകരനും മറ്റും ആഞ്ഞടിച്ചതും കോലം കത്തിച്ചതും.
ആഭ്യന്തരമന്ത്രിയെപ്പറ്റി ചെന്നിത്തല ഡൽഹിയിലെ നേതാക്കളോട് പരാതിയും പറഞ്ഞു. എന്നാൽ, തന്നെ മന്ത്രിയാക്കിയവർ പറഞ്ഞാൽമാത്രം സ്ഥാനം ഒഴിയുമെന്നാണ് തിരുവഞ്ചൂർ വ്യക്തമാക്കിയത്. ഇതിനെ ഉമ്മൻചാണ്ടിയും പിന്തുണച്ചു. മന്ത്രിയെ നിശ്ചയിക്കുന്നതിനും വകുപ്പ് നൽകുന്നതിനും കോൺഗ്രസിൽ ചില രീതികളുണ്ടെന്നാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ പറഞ്ഞത്. ചില കാര്യങ്ങളിൽ അകൽച്ചയുണ്ടെങ്കിലും തിരുവഞ്ചൂരിനെ അപ്പാടെ തള്ളാൻ ഉമ്മൻചാണ്ടി തയ്യാറല്ല. സോളാർ കേസിലടക്കം ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ പൊലീസിനെ വരുതിയിൽ നിർത്തിയത് തിരുവഞ്ചൂരാണ്.
കോൺഗ്രസിലെ കലഹം മൂർച്ഛിക്കുന്നതിൽ മുസ്ലിംലീഗ്, കേരളകോൺഗ്രസ് എം തുടങ്ങിയ ഘടകകക്ഷികൾ തികഞ്ഞ അതൃപ്തിയിലാണ്. കസ്തൂരിരംഗൻ ശുപാർശ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം മരവിപ്പിക്കാനുള്ള ഒരു നടപടിയും ഇല്ലാത്തതിലും ഇക്കാര്യത്തിൽ ഡൽഹിയിൽ പോയി ഉമ്മൻചാണ്ടി കളിക്കുന്ന പൊറാട്ടുനാടകങ്ങളിലും കെ എം മാണി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രതിഷേധമുണ്ട്.

